Thursday, November 19, 2009

ദിസ്‌ പേജ്‌ കാന്‍നോട്ട്‌ബി ഡിസ്‌പ്ലേയിഡ്‌

അവന്റെ സൗന്ദര്യത്തില്‍ അവന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. വളരെ ആരോഗ്യമുള്ള ശരീരം. വളരെ ലോലമായ ഹൃദയം ഇതായിരുന്നു അവന്റെ പ്രത്യേകത. സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ആയിടയ്‌ക്കാണ്‌ ഇന്റര്‍നെറ്റ്‌ എന്ന മഹത്ത്‌വല്‍ക്കരണത്തെക്കുറിച്ച്‌ അറിഞ്ഞത്‌. ഒരുപാട്‌ ഒരുപാട്‌ പഠിക്കാനും കളഇക്കാനും ഇന്റെര്‍നെറ്റ്‌ സഹായിക്കും. അതായിരുന്നു സുഹൃത്തുക്കള്‍ അവനെ പഠിപ്പിച്ചത്‌. എന്തായാലും ഇന്റര്‍നെറ്റ്‌ എന്ത്‌ എന്ന്‌ പഠിക്കാന്‍ അവന്‍ കഫേയില്‍ എത്തി.
തിരക്കാണ്‌.... അവന്‌ അത്ഭുതം തോന്നി. ഇത്രയും പേര്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്നു. അവന്‍ സ്വയം തോന്നി അവന്‍ വല്ലാ്‌ വൈകിപ്പോയി...
കുറച്ചുനേരം ഇരുന്നു. ആള്‍ ഒഴിയുന്നില്ല. വിഷമത്തോടെ അവന്‍ മടങ്ങി. പിറ്റേദിവസം രാവിലെ അവന്‍ കഫേയില്‍ എത്തി. ഇന്റര്‍നെറ്റ്‌ ഓപ്പണ്‍ ചെയ്‌തു. ഒന്നും മനസ്സിലായില്ല. എന്നാല്‍ അവനെ പഠിപ്പിക്കാന്‍ കഫേയുടെ ഉടമ തയ്യാറായിരുന്നു. പുതിയ ഇരയെ സമീപിക്കുന്ന ലാഘവത്തോടെവന്‍ അവനെ പഠിപ്പിച്ചു. അപ്പോഴും അവന്‌ മൗസ്‌ കയ്യില്‍ വഴങ്ങുന്നുായിരുന്നില്ല. കുറെ വെബ്‌ അഡ്രസ്സുകള്‍ തുറക്കാനും ക്ലോസ്സ്‌ ചെയ്യാനും പഠിച്ചു. അതായിരുന്നു ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌. ഒരു രസം തോന്നുന്നില്ല. അവന്‌ ബോറടിച്ചു. അവന്റെ ബോറടി മാറ്റാനായി കഫേ ഉടമ അവനെ ചാറ്റിംഗ്‌ പഠിപ്പിച്ചു.
കൊള്ളാം ചാറ്റിംഗ്‌ പഞ്ചാരയുടെ പുതിയ മുഖം. അവന്‌ നന്നായി ഇഷ്‌ടപ്പെട്ടു. വാക്കുകള്‍ പരമാവധി കുറച്ചു ടൈപ്പ്‌ ചെയ്യാന്‍ അവന്‍ പഠിച്ചു. കുറച്ചു നേരം കഴിഞ്ഞ്‌ ഒരു സുഹൃത്തിനെയും അല്ല പെണ്‍സുഹൃത്തിനെയും സ്വന്തമാക്കി അവന്‍ സന്തോഷത്തോടെ മടങ്ങി.
ദിവസങ്ങള്‍ വന്നുപോയി. മൗസ്‌ കയ്യില്‍ വെറും കളിപ്പാട്ടമായി അവന്‍ കംപ്യൂട്ടറുമായി കൂടുതല്‍ അടുത്തു. പ്രണയത്തിനു പുതിയ ഭാവങ്ങള്‍ ആ സുഹൃത്ത്‌ അവന്‌ സമ്മാനിച്ചു. സമയം നോക്കി പ്രേമം കൊള്ളാം. കാര്യം വളരെ വേഗം മുന്നേറി. അവന്‍ മനസ്സിലാക്കി ഇതാണ്‌ ഇന്റര്‍നെറ്റ്‌ പ്രണയം.
ക്യാമറകളും ഹെഡ്‌ഫോണുകളും ഉായിരുന്നിട്ടും അതൊന്നും അവള്‍ക്കില്ലായിരുന്നതിനാല്‍ അവനും ഉപയോഗിച്ചില്ല. പഴയ തമിഴ്‌ ചിത്രങ്ങള്‍ കാണുന്ന ലാഘവം. കാണാതെ ഒരു പ്രണയം. ഉറക്കമില്ല. ഊണില്ല കംപ്യൂട്ടറിന്റെ മുന്നില്‍ മാത്രം അവന്‍ അറിഞ്ഞില്ല, അവന്റെ ആരോഗ്യം നാള്‍ക്കുനാള്‍ കുറഞ്ഞുവന്നു. അവന്‌ അത്ഭുതം കാണാതെ വാക്കുകള്‍ കൊുമാത്രം ഇത്രയും പ്രണയിക്കാന്‍ കഴിയുമോ. അവന്‍ ഇന്റര്‍നെറ്റിനെ വല്ലാതെ ആരാധിച്ചു.
അവന്‍ വീട്ടില്‍ കംപ്യൂട്ടര്‍ എടുക്കാന്‍ നിര്‍ബന്ധം കൂട്ടി. പഠനത്തിനു സഹായം ആകും എന്ന വിശ്വാസത്തോടെ. അവന്‌ ഒരു കംപ്യൂട്ടര്‍ വാങ്ങികൊടുത്തു. കൂടെ ഇന്റര്‍നെറ്റും. സന്തോഷം അവന്‍ വീട്ടില്‍ ആയി, സകല സമയവും. വീട്ടുകാര്‍ക്കും സന്തോഷം.
ദിവസങ്ങള്‍ കഴിഞ്ഞു. അവരുടെ മെസേജുകള്‍ ഓഫ്‌ലൈന്‍ മെസേജുകള്‍ ആയി കുറഞ്ഞു. അവന്‍ ഓര്‍ത്തു പാവം അവള്‍ക്കു കണക്ഷന്‍ കിട്ടാത്തതാകും. പതിയെ പതിയെ കുറഞ്ഞു മെസേജുകള്‍ ഇല്ലാതായി.
അവന്‍ ആ ഭ്രാന്തമായ അവസ്ഥയില്‍ ആയി. അവന്‍ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആയി. ബോധം ഇടക്കിടെ മാത്രം ബോധം വരുമ്പോള്‍ ഒന്നു മാത്രം കണക്ഷന്‍ കിട്ടുന്നില്ല.... പ്രണയത്തിന്റെ പുതിയ ഭാവത്തിന്‌ ഒന്നും ഇല്ലാതെ ആരംഭവും ഒന്നു ഇല്ലാതെ അവസാനവും. കൊള്ളാം അവന്റെ ഈ ചോദ്യത്തിനു ഡോക്‌ടര്‍മാര്‍ക്കുേേപാലും മറുപടി ഉായിരുന്നില്ല...
ഇടയ്‌ക്കു ബോധം വീണ അവന്‍ ഒരു ഇന്റര്‍നെറ്റ്‌ സംസാരം കേട്ടു.
ബോ ഈ ചാറ്റിംഗ്‌ സമയം പോകാന്‍ എന്തു രസമാ. ഓരോരുത്തരുടെ പ്രണയഭാവങ്ങള്‍ കാണണം. ഫീമെയില്‍ എന്ന വാക്കുകേട്ടാല്‍ മതി ഒഴുകും. ഇവനെയൊക്കെ കൊ്‌ ഒരു രക്ഷയുമില്ല. ചാറ്റ്‌റൂമില്‍ കയറിയാല്‍ എത്ര പേരാ ചാറ്റിംഗിന്‌ വരുന്നത്‌. എങ്ങനെ അഡ്‌ജസ്റ്റ്‌ ചെയ്യുന്നത്‌ ഹോ ഭയങ്കരം....
ഈ സംസാരം എവിടെ നിന്ന്‌ എന്നറിയാന്‍ അവന്റെ കാതിനൊപ്പം കണ്ണുകളും നീങ്ങിയില്ല. കാരണം കാഴ്‌ച ഇന്റര്‍നെറ്റ്‌ അപ്പോഴേക്കും കൊുപോയി കഴിഞ്ഞിരുന്നു.
കാലം എത്ര വേഗത്തില്‍ പോയാലും ഹൈ സ്‌പീഡ്‌ ബ്രൗസിംഗ്‌ വേഗം കൂടിവന്നാലും കാണുമ്പോള്‍ കണ്ണുകള്‍ക്ക്‌ ആദ്യം കൈമാറുന്ന മെസേജ്‌ അത്‌ ഒരിക്കലും മായില്ല....
പ്രണയം പ്രായഭേദമില്ലാത്ത വികാരം അത്‌ ഒരിക്കലും യന്ത്രവത്‌കരണത്തിന്റെ സഹായത്തോടെ സമീപിക്കാതിരിക്കുക എന്ന മുദ്രാവാക്യം മുഴക്കാന്‍ അവന്‌ അപ്പോള്‍ തോന്നി. കഴിഞ്ഞില്ല. അവന്‍ സ്വയം പഴിച്ചു. ഇന്റര്‍നെറ്റില്‍ ഉപയോഗമുള്ള സൈറ്റുകള്‍ ഒരുപാട്‌ ഉായിരുന്നിട്ടും അത്‌ കാണാതെ കാണാതെ പോയി. കാരണം അന്നേ അവന്റെ കണ്ണുകള്‍ക്ക്‌ തിമിരം ബാധിച്ചിരുന്നു
പ്രതിബിംബങ്ങള്‍
സ്വപ്നങ്ങളെ കെട്ടിപ്പിടിച്ച് അങ്ങനെയങ്ങുറങ്ങുക, അതായിരുന്നു വിനുവിന്റെ ഹോബി. ആ ഹോബിയായിരുന്നു വിനുവിനിന് എല്ലാം നഷ്ടമാക്കിയത്. നിറമുള്ള സ്വപ്നങ്ങള്‍. നിറമില്ലാത്ത സ്വപ്നങ്ങള്‍, ഞെട്ടിക്കുന്ന സ്വപ്നങ്ങള്‍, ചിരിക്കുന്ന സ്വപ്നങ്ങള്‍, കരയുന്ന സ്വപ്നങ്ങള്‍, അറയ്ക്കുന്ന സ്വപ്നങ്ങള്‍, അങ്ങനെ എത്രയെത്ര സ്വപ്നങ്ങള്‍ വിനു പിന്നിട്ടു. നിലാവിന്റെ വെളിച്ചത്തില്‍ കുറേ ഛായാചിത്രങ്ങള്‍... വെളിച്ചം അതെല്ലാം മായ്ക്കുന്നു. അത് അവന് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല..... അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍ തുടങ്ങി, എല്ലാം വിനുവിന് സ്വന്തമായിരുന്നു. വെളിച്ചം ഇരുട്ടാക്കി എല്ലാം മാഞ്ഞു. ആ ദിവസത്തെ വിനു ഭയന്നു. നിറയെ സന്തോഷങ്ങളും നിറയെ സ്വപ്നങ്ങളും ഉണ്ടായിരുന്നു . ഒരു ദിവസം എല്ലാം നഷ്ടമായി. എല്ലാവരും വിനുവിനെ അകറ്റി. ദേഷ്യത്തില്‍ നോക്കി. അച്ഛനും അമ്മയും സഹോദരങ്ങള്‍പോലും..... വിനുവിന് സങ്കടം സഹിക്കാനായില്ല. മാടിവിളിച്ചവര്‍ അകറ്റുന്നു.

സ്വന്തം പ്രതിഛായ നഷ്ടപ്പെടുന്നു എന്നു തോന്നുന്നു. എല്ലാവരും തന്നെ മറ്റു വ്യക്തിയായി കാണുന്നു. വിനു അലറിവിളിച്ചു. ഞാന്‍ പഴയ വിനു തന്നെയാണ്. എന്നിട്ടും, ആരും അവനെ മനസ്സിലാക്കുന്നില്ല. ഇനിയുള്ളത് പ്രണയിനി, അവളെ ഒരു പുഴപോലെ അവന്‍ സ്നേഹിക്കുന്നു. അവളുടെ കണ്ണാടി കവിളില്‍ അവന്റെ പ്രതിബിംബം കാണാമായിരുന്നു. അത്കൊണ്ടുതന്നെയാണ് വിനു അവളെ പുഴയോട് ഉപമിച്ചത്. ആ കവിളില്‍ തെളിയുന്ന പ്രതിബിംബത്തെ അവന്‍ ഇഷ്ടപ്പെട്ടിരുന്നു. വിനു അവളുടെ അടുത്ത് ഓടിയെത്തി, അവള്‍ ചിരിക്കുകയാണ്. അവളുടെ ചിരി അവന്റെ സ്വപ്നങ്ങളെ മായ്ച്ചു മായ്ച്ച് താളത്തില്‍ മുന്നേറുന്നതു കാണാന്‍ അവനു കഴിയുന്നില്ല.
അവന്‍ ചോദിച്ചു: എന്റെ പ്രിയ തോഴീ, നീ എന്നെ മനസ്സിലാക്കുന്നോ? കിലുകിലെ അവള്‍ ചിരിച്ചു. അവന് അവള്‍ പരിഹസിക്കുകയാണെന്ന് തോന്നി. അവന്‍ അവളെ രൂക്ഷമായി നോക്കി. വിനു ഞെട്ടി... രൂപം മാറിയിരിക്കുന്നു. അവന് ഭ്രാന്താണെന്ന് ലോകം വിളിച്ചുപറഞ്ഞു. ശരിയാ അവന് ഭ്രാന്താണ്. ഇത്തിരി താളം ജീവിതത്തിന് തെറ്റുമ്പോള്‍. അവന്‍ ഒന്നു കരഞ്ഞാല്‍ ഒന്നു ചിരിച്ചാല്‍ അതു ഭ്രാന്തു തന്നെയാണ്. ചികിത്സകള്‍ ഏറെ സമ്മാനിച്ച ഡോക്ടറും അതു മനസ്സിലാക്കുന്നില്ല എന്നവന് തോന്നി. മരുന്നുകള്‍ നല്‍കി മരവിക്കുമ്പോഴും മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. രൂപം മാറിയിരിക്കുന്നു.

അവന്‍ പടിപടിയായി ശരിക്കും അജ്ഞാതനായിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ ആരും ഇല്ല. കാട്ടില്‍ പോകാം. അവന്‍ തീരുമാനിച്ചു. അവന്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്, ഒരേ താളത്തില്‍ നാട്ടുകാര്‍ പാടി. ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് കാട്ടില്‍ പോയി തപസ്സുചെയ്യാം. തപസ്സുചെയ്താല്‍ ദൈവം പ്രത്യക്ഷപ്പെടും. വരം തരും, എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. പ്രത്യാശയോടെ അവന്‍ കാട്ടിലേക്ക് നീങ്ങി.

ഘോരവനം. കൂറ്റാകൂരിരുട്ട്. മൃഗങ്ങളുടെ അലര്‍ച്ച കേള്‍ക്കാം. വിനു ഉള്‍വനത്തിലേയ്ക്ക് നീങ്ങി. ഇവിടെ തപസ്സുചെയ്യാം. അവന്‍ തീരുമാനിച്ചു. കാട്ടിനുള്ളില്‍ നിന്നും ഉറക്കെ രാമ, രാമ, രാമ, എന്ന് വിളിച്ചുപറയാന്‍ തുടങ്ങി.

ദിവസങ്ങള്‍ വീണുതുടങ്ങി. വിനു കാട്ടില്‍ അറിയപ്പെട്ടവനായി. എല്ലാം മൃഗങ്ങളും ചങ്ങാതിമാര്‍ അവ സ്നേഹത്തോടെ നോക്കുന്നു. പുഞ്ചിരിക്കുന്നു എന്റെ രൂപം മാറിയില്ലേ? വിനുവിന് സംശയം ബലപ്പെട്ടു. ഇല്ലെങ്കില്‍ ഇത്ര സ്നേഹം ഈ മൃഗങ്ങള്‍ക്ക് ഉണ്ടാകുമോ...... എനിക്ക് എന്നെ ഒന്നു കാണാന്‍ കവിഞ്ഞിരുന്നെങ്കില്‍! സ്വന്തം പ്രതിബിംബത്തിനായി അവന്‍ വെമ്പല്‍കൊണ്ടു. ഇത്രയും വേദനിപ്പിക്കണോ ഈ വിനുവിനെ... എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. സ്വന്തം കഥാപാത്രം ഇത്ര വേദനിക്കുമ്പോള്‍ ഞാന്‍ എങ്ങനെ എഴുതും? എഴുത്തു നിര്‍ത്തി ഞാന്‍ വിനുവിന്റെ അരികിലെത്തി.
കഥാകാരന്‍ കഥാപാത്രത്തിന്റെ അരികില്‍ .ദേവതകള്‍ സ്തുതി പാടുന്നുണ്ടോ?
പൂക്കള്‍ ചൊരിയുന്നുണ്ടോ?

ഞാന്‍ ചുറ്റും നോക്കി. ഒന്നുമില്ല. വിനുവിനെ ഞാന്‍ അടിമുടി നോക്കി. നല്ല രൂപം. സുന്ദരന്‍. നിഷ്ക്കളങ്കമായ രൂപം. അവന്‍ കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് നില്‍ക്കുകയാണ്. ഞാന്‍ തോളില്‍ത്തട്ടി വിളിച്ചു. വിനു കണ്ണു തുറന്നു. ഇതാ ദൈവം എന്റെ മുന്നില്‍. അവന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. അവന്‍ ചോദിച്ചു: ദൈവമേ എന്താ എനിക്കു പറ്റുന്നത്. ആരും എന്നെ മനസ്സിലാക്കുന്നില്ല. നാട്ടില്‍ എല്ലാവരും എന്നെ അകറ്റി നിര്‍ത്തുന്നു. എന്താ ഞാന്‍ ചെയ്ത തെറ്റ്.

തെറ്റ് നിന്റേതല്ല എന്റേതാണ് എന്നെനിക്ക് വിളിച്ചുപറയണം എന്നു തോന്നി. പറയണോ? ഞാന്‍ അവനോട് ഇതു പറഞ്ഞാല്‍ നാളെ ഇവന്‍ എന്നെ വെറുക്കില്ലേ...ഒടുവില്‍ ഒന്നു തീരുമാനിച്ചു ഞാന്‍ പറഞ്ഞു. നിനക്ക് നിന്റെ തപസ്സിന്റെ ഫലം കിട്ടിയിരിക്കുന്നു. വിനുവിനെ തനിച്ചാക്കി ഞാന്‍ പേനയുടെ അടുത്തെത്തി. തരിച്ചു നിന്ന അവനെ ഞാന്‍ പേന കൊണ്ട് ഉണര്‍ത്തി... അവന്‍ പതിയെ കണ്ണുകള്‍ തുറന്നു. ഞാന്‍ എവിടെയാണ്. എന്റെ മുന്നില്‍ ഇത് ആരാണ്... ഞാന്‍ തന്നെയാണോ... കണ്ണാടിയിലെ പ്രതിബിംബത്തെ തൊട്ട് കരയുന്ന അവന്റെ മുന്നില്‍ അനേകം ചോദ്യങ്ങളും അനേകം സംശയങ്ങളും ബാക്കി നിര്‍ത്തി ഞാന്‍ കഥ അവസാനിപ്പിക്കുമ്പോള്‍ വിനുവിന്റെ കാലില്‍ ഉരസിക്കൊണ്ട് അവന്റെ വീട്ടിലെയും പട്ടിയും പറഞ്ഞു: അതേ നീ തന്നെയാണ്, നീ എന്റെ യജമാനന്റെ സ്വത്താണ്.